- Sun Feb 17 2019 03:41:33 GMT+0530 (IST)
- E Paper
Download App

- Sun Feb 17 2019 03:41:33 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
ഗ്രാമീണ മേഖലയിലേക്കുളള ഇന്റർനെറ്റ് ലഭ്യത വർദ്ധിപ്പിക്കുകയാണ് ഉപഗ്രഹ വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം.
ഇനി ഇന്റർനെറ്റിന് വേഗം കൂടും; ജിസാറ്റ് 11 ഭ്രമണപഥത്തിൽ
ഇന്ത്യ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ഭാരമേറിയ ഉപഗ്രഹം ജിസാറ്റ് -11 ഫ്രഞ്ച് ഗയാന സ്പേസ് സെന്ററില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഫ്രാൻസിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയൻ 5 ആണ് ജീസാറ്റ് 11 നെ ഭ്രമണപഥത്തിലെത്തിച്ചത്. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു വിക്ഷേപണം.
ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ മെച്ചപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഗ്രാമീണ മേഖലയിലേക്കുളള ഇന്റർനെറ്റ് ലഭ്യത വർദ്ധിപ്പിക്കുകയാണ് ഉപഗ്രഹ വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം. ആശയവിനിമയ രംഗത്ത് ഇന്ത്യയ്ക്ക് ഇപ്പോഴത്തേതിനേക്കാൾ ഇരട്ടിവേഗം നേടാൻ ഈ ഉപഗ്രഹം വഴി സാധിക്കും. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായകപങ്കുവഹിക്കുന്ന ഉപഗ്രഹശ്രേണിയിലെ മുന്‍ഗാമിയായിട്ടാണ് ജിസാറ്റ് -11 വിലയിരുത്തുന്നത്.
5845 കിലോഗ്രാമാണ് ജിസാറ്റ് 11ന്റെ ഭാരം. 15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. 1,200 കോടി രൂപയാണ് ചെലവ്. റേഡിയോ സിഗ്നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്. ഈ ശ്രേണിയിൽ ഉൾപ്പെട്ട ജിസാറ്റ് 19, ജിസാറ്റ് 29 എന്നീ ഉപഗ്രഹങ്ങൾ നേരത്തെ വിക്ഷേപിച്ചിരുന്നു. ജിസാറ്റ് 20 അടുത്ത വർഷം വിക്ഷേപിക്കും. ഇന്ത്യൻ ഉപഗ്രഹത്തിനൊപ്പം ദക്ഷിണ കൊറിയയുടെ ഉപഗ്രഹവും ഏരിയൻ ഭ്രമണപഥത്തിലെത്തിച്ചു.
